Tuesday, December 31, 2013

അവള്‍

നീ. . . എന്‍റെ  മര്‍മ്മങ്ങള്‍ അറിയുന്നവള്‍
നീ. . . എന്നില്‍ നിന്ന് മുറകള്‍ പഠിച്ചവള്‍
നീ. . . എന്നേക്കാള്‍ ഞാന്‍  സ്നേഹിച്ചവള്‍
നീ. . . ഒടുവിലെന്നെ തള്ളി പറഞ്ഞവള്‍ 
ഓര്‍ക്കുക. . . എത്ര വളര്‍ന്നാലും 
നിന്‍റെ കൂരംബിന്‍ മുനയിലെ ഇത്തിരി വിഷത്തിനാവില്ല
എന്‍റെയുള്ളിലെ വെളിച്ചം കെടുത്തുവാന്‍ . . .


Monday, September 23, 2013

ഒടുക്കം

ഇല്ല്യാ . . .
ഇന്നലെയിലേക്കൊരു മടക്കം.
വരില്ല്യ . . .
കഴിഞ്ഞു പോയതൊന്നും.
ഒരിക്കലൊരൊടുക്കമുണ്ടാകും.
അതിലേക്കുള്ള വഴിയിലാണ് നമ്മുടെ നാളെകളെല്ലാം.




Wednesday, August 28, 2013

മോഹം

കണ്ണാ നിന്‍ മുരളിയില്‍ നിന്നുതിരുമൊരു
ഈണമാകുവാന്‍ മോഹം.
നിന്‍ തിരു നടയിലെ മണല്‍ത്തരിയോടു
ചേര്‍ന്നലിയുവാന്‍ മോഹം.
നിന്‍ മാറിലെ വനമാലയില്‍ ഒരു
മാല്ല്യമാകുവാന്‍ മോഹം.
ആടിയുലയുമാ തിരുമുടിത്തുംബിലെ
കുഞ്ഞു തുള്ളിയാകുവാന്‍ മോഹം.
നിന്‍ നാമമുതിരുമൊരു നാവും,
നിന്‍ രൂപം തെളിയുമൊരു കണ്ണും,
നിന്‍ നാദം കേള്‍ക്കുമൊരു കര്‍ണ്ണവും,
നീ വസിക്കുമൊരു മനസ്സും
കൈവന്നീടുവാന്‍ മോഹം.


Friday, July 19, 2013

ഒരു ദിനം വരും

ഒരു ദിനം വരും
അന്നോളമോമനിച്ചവര്‍ അന്ന് പിരിഞ്ഞു പോകും.
ഓടി കൂടിയവര്‍ ആര്‍ത്തലയ്ക്കും.
എന്നേക്കുമായ് പോകുന്നവന് യാത്രാമൊഴിയുമായ്
അന്നേക്കു മാത്രമായ് പലരും വരും.
പട്ടടയില്‍ ദേഹം എരിഞ്ഞടങ്ങുമ്പോള്‍
ഓര്‍മ്മകള്‍ മാത്രം ബാക്കിയാകും.
ഓര്‍മ്മകള്‍ക്കില്ലലോ ചാവും ചിതകളും . . .


Thursday, July 11, 2013

കുടിയൊഴിക്കല്‍

നിനക്കയാണ് ഞാനതു ചെയ്തത്.
അറുതെറിഞ്ഞപ്പോഴും മുറിച്ചു മാറ്റിയപ്പോഴും
നിന്നെക്കാളെറെ എനിക്ക് നൊന്തിരുന്നു.
കാണാന്‍ ശ്രമിച്ചതേയില്ല നീ
മുഖത്തൊളിപിച്ചോരാ പുഞ്ചിരിക്കു പിന്നിലെ വേദന.
ഈ കുടിയൊഴിക്കലിലും പഴയ ആ വരികള്‍ അന്വര്‍തമാണ്
"പുഞ്ചിരി ! ഹാ കുലീനമാം കള്ളം
നെഞ്ച് കീറി ഞാന്‍ നേരിനെ കാട്ടാം "



Friday, June 14, 2013

നിനക്കായ്

ഇനിയും എന്നില്‍ വരികള്‍ നിറയും
ഇനിയും വരികളില്‍ ഈണമിണചേരും
മറവികള്‍ക്കതീതമായ ഓര്‍മ്മയില്‍
എന്‍റെ ഹൃദയം നിനക്കായത് പാടും


Monday, February 4, 2013

ഓര്‍മ്മ . .

ഓര്‍മ്മ .  .
കാലമേറെ കൊഴിഞ്ഞു പോയെങ്കിലും
മനസ്സിന്റെ താളുകള്‍ മറിച്ചു മാറ്റുമ്പോള്‍
അവളിലേക്കാദ്യം മിഴി തുറക്കുന്ന പ്രതിഭാസം



ജീവിതം . . .

ഇന്നെലെയുടെ മുകുളം . . .
ഇന്നിന്‍റെ പരിമളം . . .
നാളെയുടെ ശോകം . . .
ജീവിതം . . .



രാധയുടെ മാത്രം കണ്ണന്‍

ഗോകുലം മുഴുവന്‍
പ്രണയം പെയ്തുതിര്‍ത്തിട്ടും 
കണ്ണന്‍റെ മുരളി പൊഴിച്ചത്, 
രാധ്യ്ക്കായുള്ള ഈണമായിരുന്നു . . .