Thursday, March 8, 2012

മുറിവ്‌


പറയാതെ വച്ചതായ് ഇനിയോന്നുമില്ല.
വാക്കിന്റെ മുന കൊണ്ടു, പ്രണയം
കീറി മുറിഞ്ഞു പോയ്‌ . . .



പകര്‍ന്നാട്ടം


ഇടറുമീ ദേവവാദ്യമാം ഇടയ്ക്ക തന്‍
ഉയരുമീ നാദ വിസ്മയത്തിനാരംഭാമായ്. . .
ഒരുങ്ങി നിന്നീടാം ഇന്നിനിയീ ശീലക്കു പിന്നിലായ്‌-
കേളിക്കൊട്ടിന്‍റെ  ആരവം കാത്തു.
കത്തി തെളിയുമീ നറുനെയ്യിന്‍റെ ശോഭയില്‍
പാര്‍ത്തലം ചൂടുറ്റ്തായി മെല്ലെ.
ഞൊറിഞ്ഞകറ്റുമീ തിരശീലയ്ക്കു മുന്നിലായ്‌
പകര്‍ന്നാടുന്നു ഞാനിന്നെന്‍  ആദ്യ വേഷം.
രാവിരുണ്ടകലവേ മിഴിയഴിഞ്ഞുലയവേ,
ആടിത്തിമര്‍ക്കണം , എന്‍റെയീ വേഷം.
മിനുക്കിന്‍റെ ശോഭയില്‍ കന്നിയാടി തുടങ്ങവേ,
സദസ്സിന്‍റെ  മിഴിയെന്നെ ഉറ്റുനോക്കി.
താളം മുറുകവേ , ദീപം എരിയവേ,
തീക്ഷണമായ്‌ മാറിയാ ദുഷ്ട ദൃഷ്ടി.
ഒടുവിലസുരമാം വീക്കന്‍റെ താളത്തിനൊപ്പം
ആടിത്തീര്‍ക്കുന്നു ഞാനീ കത്തിവേഷം.
കഥയറിയാതെയെന്‍റെയീ കന്നിയാട്ടത്തിനായ്‌-
കടുംക്കണ്ണാല്‍ കോട്ടം വിധിച്ചോരേ . . .
കണ്ടു വിരളുക നിങ്ങളീ കരും കത്തി വേഷം .