സ്വാഗതം......
Can't read?
Click here forMalayalam Font

Monday, September 19, 2011

കവിത


അന്നോരാ സന്ധ്യയില്‍,
എന്‍ ചാരുകസേരക്കടുത്ത്, ഉമ്മറപ്പടിയില്‍
അവള്‍ വന്നിരുന്നു, കവിത . . . ..
ഒരു നേര്‍ത്ത തേങ്ങലോടെ തന്‍ കഥ പറയുവാന്‍ തുടങ്ങി.
കാട്ടില്‍ ജനിച്ചു ,  കാടര്‍ വളര്‍ത്തി.
നാട്ടില്‍ പഠിച്ചു , പരിഷ്കൃതയായി.
എഴുത്താണിയില്‍ നിന്ന് പേനയിലെത്തിയപ്പോള്‍
മെലിഞ്ഞു സുന്ദരിയായി.
നോക്കാന്‍ പേടി തോന്നുന്ന 'തടിച്ച സമൃദ്ധ' ശരീരം കളഞ്ഞ്,
ആരുടേയും കണ്ണുടക്കുന്ന 'മെലിഞ്ഞ' ഒന്ന് സ്വന്തമാക്കി.
കഥയ്ക്കൊടുവില്‍ ഒറ്റ ചോദ്യം,
“ എനിക്കൊരു ജീവിതം നല്‍കുമോ ? ”
വീണ്ടും 'ശോഷിച്ചുണങ്ങാന്‍' മടിയില്ലെങ്കില്‍
കൂടിക്കൊളാന്‍ പറഞ്ഞു ഞാന്‍.
ഇന്ന് മെലിഞ്ഞുണങ്ങിയൊരു ഈരടിയായ്‌
അവളെന്‍ തൂലികത്തുമ്പില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. 

2 അഭിപ്രായങ്ങള്‍:

  1. nice one!!!!!!!ninnodoppam jeevikan ethayalum irangithiricha oruvale iniym melinjunangan anuvadikkunnath sariyano??....kuravethumillathe ekkalavum avale samrakshikenda kadama nintethanu.....

    ReplyDelete