Monday, February 14, 2011

ഞാന്‍ ഒരു തൂലികാധാരി

എന്‍റെ വാക്കിലെ മൂര്‍ച്ച തീരുമ്പോള്‍
അറുത്തെടുക്കുക എന്‍റെ നാവ്‌
എന്‍റെ വരികള്‍ക്ക് തീവ്രത കുറയുമ്പോള്‍
വലിച്ചെറിയുക എന്റെ തൂലിക
എന്‍റെ അക്ഷരങ്ങള്‍ക്ക് മിഴിവ് കുറയുമ്പോള്‍
മറക്കുക എന്നിലെ തൂലികാധാരിയെ
എന്നിലെ ഭാഷ മരിക്കുന്നയന്നു
മറക്കുക എന്നെതന്നെയും

Monday, February 7, 2011

‘തീ’വണ്ടി.....

അന്വര്‍ത്ഥമാക്കി കാലമാപ്പേരും,
                 തീവണ്ടി.....
കല്‍ക്കരിക്കൊപ്പം ഇന്നലെയൊരു നാരിതന്‍
ജീവനും മാനവും ഒരുമിച്ചെരിഞ്ഞുപോയ്‌
രക്തക്കറ പുരണ്ടോരാ ജീവിത പാളങ്ങളില്‍.
അവള്‍...... ആ ഏകാന്ത പഥിക ,
ഇരുളിന്റെ വീഥിയില്‍ ബലികൊടുക്കപ്പെട്ടവള്‍,
അറിഞ്ഞിരുന്നില്ലന്നു വരെ,
ഇരു കരങ്ങളാല്‍ മാതാവിനെ കൊല്ലുവോനൊരു കരം മതി
മറ്റൊരു തരുണിയെ ചീന്തിപറിക്കുവാനെന്നു ........
മൂളിപറക്കുമാ തീവണ്ടിതന്‍ ശബ്ധതിനിടയില്‍-
ചിതറി തെറിച്ചോരാ നേര്‍ത്ത നാദം ,
കേള്‍ക്കാതെ പോയ മാന്യ സമൂഹമേ ......
അറിയില്ലെനിക്ക് നിന്നെ കാത്തിരിപ്പതെന്തെന്നു
ജനനിതന്‍ തേങ്ങലോ അതോ സോദരി തന്‍ കണ്ണീരോ?