അന്ജാതനൊരുവന്‍ , ‘മാളമില്ലാത്ത പാമ്പ്’,
സൂര്യനു താഴെ ,മറകളില്ലാതെ ,
ആ വീഥിയിലൂടെ പോയ പഥികര്‍ക്കെല്ലാം
ഒരു കാഴ്ച്ചയായ് കിടപ്പുണ്ടായിരുന്നു....
കാക്കിയിട്ടവന്റെ കാരുണ്യം ആശുപത്രിയിലെത്തിച്ച
ആ ദേഹത്തില്‍ ബാക്കിയായത്
കവിതാസ്വരൂപനായ ദേഹി മാത്രം........
കുപ്പായത്തിനിടംകൈമടക്കിലെ കീറ കടലാസ്സിലെ
അക്ഷരക്കൂട്ടുകള്‍ വിളിച്ചലറി ഞാന്‍ കവി, അയ്യപ്പന്‍...
‘വേട്ടയാടിയിരുന്ന വേടന്റെ അമ്പിനിരയായവന്‍’ ...

No comments:
Post a Comment