Sunday, June 27, 2010

പിരിയുന്ന ബന്ധങ്ങള്‍

ഇന്നു കണ്ടു നാളെ പിരിയുന്ന ബന്ധങ്ങളെ
എന്തിനു നിയെന്നെ പരിചയിച്ചു?
എന്തിനെന്നെ നീ സ്നേഹിച്ചു, നയിച്ചു?
മനസ്സിന്റെ മാന്ത്രികക്കുട്ടിലൊരുപാടു ദുഖ-
സ്മരണളെകി മറയുവാനോ?
കാലമേ . . .
മനുഷ്യ ബന്ധങ്ങളെ മായ്ക്കുവാനാണോ നിന്‍ ധൃതി.



നീ വീണ്ടും വരികയില്ലേ?

എന്‍ ഓര്‍മ്മതന്‍ മഞ്ഞുതുള്ളികളില്‍
ഓരോ തുള്ളിയും നിനക്കായ്‌ കാത്തു വച്ചു
നിനക്കായ് മൊഴിഞ്ഞ എന്‍ സ്വരത്തെ
എന്തിനായ് നീ മൂകമാക്കി ?
നിന്‍ മൌനങ്ങള്‍ എന്‍ മനസ്സില്‍ തേങ്ങലുകളായ്‌
ആ തേങ്ങലുകള്‍ സ്നേഹത്തിന്‍
മഞ്ഞുതുള്ളിയായ്‌ എന്നില്‍ പെയ്തിറങ്ങി
എന്‍ സ്വപ്നങ്ങള്‍ക്ക്‌ മഴവില്‍ നിറങ്ങളേകി
ഉള്ളില്‍ വേദന തന്‍ വിത്തുപാകി
ഏതു ഘനപാളികളില്‍ നീ പോയ്മറഞ്ഞു ?
എന്‍ സ്വപ്നങ്ങള്‍ക്കു കുളിരേകുവാന്‍
നീ വീണ്ടും അണയുകയില്ലേ ?
സ്നേഹര്‍ദ്രമാം എന്‍ വിപഞ്ചിക മയങ്ങി
നീ വീണ്ടും വരികയില്ലേ ? ? ? 
എന്‍ വിപഞ്ചികയ്ക്കു ശ്രുതിചേര്‍ക്കുവാന്‍ .



വേര്‍പാടിന്‍റെ വേദന

ഒരു പെരുവഴിയംബലത്തിനാലിനാലിന്‍തറയിലായ്‌ ഞാനുറങ്ങിടവേ......
എന്‍ നെറുകയില്‍ പൊഴിഞ്ഞു വീണാ-
ലിലതന്‍ താളം ദൃശ്യമാക്കി നിന്നെയെന്റെ മുന്‍പില്‍
നിന്‍ തൂമന്ദ്‌ഹാസത്തിന്‍ ചന്ദ്രാഭയെന്നെ
അനുഘമിപിച്ചു നിന്‍റെ പാതയില്‍...
നിനക്ക് പിന്നില്‍ പിച്ച വച്ച പാദങ്ങള്‍ 
ഭൂതകാലത്തിന്‍ സ്മൃതികളായ്മായവേ
നിന്‍ നിഴലിനെ സ്വന്തമാക്കി ഞാനെത്തി 
വര്‍ത്തമാനത്തിന്‍ വിശാലമാം മുറ്റത്ത്‌.
പിന്നീട് നിന്നെ അനുഗമിച്ച പാതയില്‍
ഒരു വഴിവിളക്കായ് വെളിച്ചമേകി നീ എനിക്കായ്.
ഇന്നുമോര്‍ക്കുന്നു ഞാന്‍, നാം കോര്‍ത്ത കൈയ്യിലുര്‍ന്നു
വീണ മഴതുള്ളിതന്‍ കുളിരും
തഴുകി തലോടിയ പൂങ്കാറ്റുതന്‍ സുഗന്ധവും....
ഒടുവിലൊരു നാള്‍ കാലമൊരു പേമാരിയായ്‌ കലിതുള്ളിയപ്പോള്‍
നീ വിറകൊണ്ടതും കോര്‍ത്ത കൈയ്യഴിച്ചകന്നതും
അച്ഛന്റെ മാറിന്‍ ചൂടേറ്റു പറന്നകന്നതും
മറന്നില്ല ഞാന്‍ പ്രിയേ ഇന്നെവരേക്കും
ആ സന്ധ്യയില്‍ ഒരു പനിനീര്‍ പൂവു
നല്‍കി നീയെന്നെ വിട്ടുപിരിഞ്ഞപ്പോള്‍ അറിഞ്ഞു ഞാനാ- 
പനിനീര്‍ പൂവുതന്‍ മുള്ളിലെ ഘോരമാം വേദന.


നന്ദി സര്‍ജി....... നന്ദി

പരിചയമുണ്ട് നിന്നെയെനിക്ക്
ഒരുനാള്‍ നിന്‍ കൊമ്പും ചില്ലയും
അറൂത്തെടുക്കാന്‍ വന്നവന്‍ ഞാന്‍ .
അന്നെനിക്ക് നീയെന്‍ അന്നം
ഇന്നെനിക്ക് നീയെന്‍ ദൈവം
അന്ന് ഞാനൊരു സാധാ മനുജന്‍
വെട്ടരുതെന്നോതുകയും വെട്ടിക്കൂട്ടുകയും ചെയ്തവന്‍
എന്നാല്‍ മാറി കഥയിന്നു ........
സര്‍ജി പറഞ്ഞു നീയാണ് (മരമാണ്)
നമ്മുടെ ആശയം(ഐഡിയ)
വാടി തളര്‍ന്ന നിന്നെക്കാട്ടി...
നിന്‍ മുറിഞ്ഞ ദേഹം കാട്ടി...
സര്‍ജി അലറി “ഇനിയും കടലാസ്സോ”
ലോകം കേട്ട് നടുങ്ങി പിന്നെ
ഒപ്പം കൂടി സര്‍ജിക്കൊപ്പം.
തടിയില്‍ നിന്നും ശിഖിരം പോലെ
വളര്ന്നുപെരുകി ആശയങ്ങള്‍....
പണ്ടു ഞാനൊരു മരംവേട്ടുക്കാരന്‍.
മഴുവേന്തും തനി മാനുജന്‍.
എന്നാല്‍ ഇന്ന് ഞാനൊരു പ്രകൃതിസ്നേഹി
നന്ദി സര്‍ജി .. നന്ദി
പണ്ടൊരുപാടുപേര്‍ ഇറങ്ങിത്തിരിച്ചു
വേരുകള്‍ അടരാതിരിക്കാന്‍
ശിഖിരങ്ങള്‍ ഇടരാതിരിക്കാന്‍
തോറ്റുമടങ്ങി വാല് മടക്കി
പക്ഷേ സര്‍ജി ജയിച്ചു അവിടെ.....
വേരുപിടിച്ചു മരവും ‘ആശയവും’....
കണ്ടുപഠിച്ച് ബുദ്ധി ഉദിച്ച്
പലരും പലതും ചെയ്യാന്‍ നോക്കി
ചിലര്‍ ഓടിക്കൂടി കടവക്കൂട്ടില്‍
വിളിച്ചു പറഞ്ഞു “സേവ് ടൈഗെര്‍സ്”
മറ്റു ചിലര്‍ വാരിയെടുത്തു തെരുവിന്‍ മക്കളെ
പകരാന്‍ നോക്കി ഇത്തിരി വിദ്യ
നന്ദി സര്‍ജി .. നന്ദി
ഉയരട്ടെ വന്‍ വ്യവസായങ്ങള്‍
ഒപ്പം നല്ലൊരു ജനജീവിതവും
ആര്‍ത്തുവിളിക്കും ജനതയ്ക്കൊപ്പം
ഞാനും ശബ്ദമുയര്‍ത്തുന്നു
“വാട്ട് ആന്‍ ഐഡിയ സര്‍ജി”


ആ നല്ല കാലം

മോഹിച്ചുപോയേറെ ഞാന്‍ മറ്റെന്തിനെക്കാള്‍
ആശിച്ചുപോയേറെ ഞാന്‍ നീയെന്റെയെന്നു
ഓര്‍ക്കുന്നു ഞാന്‍;നിന്നെ ആദ്യമായ്‌ കണ്ട നാള്‍,
ആര്‍ത്തുചിരിച്ചോരാ നിമിഷങ്ങളും
പിന്നെ പൊട്ടികരഞൊരാ പോട്ടദിനങ്ങളും
അറിയുന്നു നീയും നീ തന്ന സ്നേഹവും
വാര്‍മഴകാലത്തെ മഴ്വില്ലുപോലെന്നു.....
കരയുന്നു സ്വന്തമേ ഞാന്‍ നിന്നെയോര്‍ത്തു......
പതറുന്നു പ്രിയയേ എന്‍ ജീവതാളം
അല്ലയോ കാലമേ തിരിച്ചു നീ നല്‍കുമോ
കളിയും ചിരിയും കരച്ചിലുമാകിയ
ആ നല്ല കാലം
എന്നും മനം കൊതിക്കുന്ന ആ നല്ല കാലം.............


രാത്രിമഴപോലെ..................

ഇരുളിന്‍റെ മറവില്‍ മഴയോലിക്കുന്നു.......
രാവിന്‍റെ മാറില്‍ മഞ്ഞുറക്കുന്നു
സമര്‍ത്ഥയാണു നീ ധരണീ .. അതിസമര്‍ത്ഥ.......
ഉള്ളിളനപോട്ടിയോഴുകുന്ന പ്രണയമാണവള്‍ക്ക്
സ്വന്തമാകിലെന്നറിഞ്ഞെട്ടും ഒത്തുചേരില്ലെന്നുറച്ചിട്ടും
മനസ്സറിയാതെ പ്രണയിച്ചവള്‍ ആരെയൊ,
ഇന്നു കരയുകയാനവള്‍ മറ്റാരുമറിയാതെ....
എന്‍റെ ജനലഴിക്കുള്ളിളുടെ ഞാനറിയുന്നു ആ മഴയനക്കങ്ങള്‍
വ്യര്‍ത്ഥമാനെന്നറിഞ്ഞിട്ടും സഖീ
എന്തിനായിരുന്നു നീ മോഹിച്ചു പോയത്......
അറിയിലെനിക്ക് അവള്‍ക്കൊപ്പം ചേര്‍ന്നുകരയണോയെന്നു
ഒന്നോര്‍ത്താല്‍ ഞാനും അതുപോലെയല്ലേ........
ഒരിക്കലും സ്വന്തമാകില്ലുന്നുറപ്പുള്ള നക്ഷത്രത്തിനെ പ്രണയിക്കുന്നവന്‍
ഒരിക്കല്‍ ഞാനുമൊരു രാത്രിമഴയായ്‌ പെയ്തിറങ്ങേണ്ടിവരും.....
മറ്റാരും കാണാതെ .............

മനുഷ്യമേധം

ദാ, പോകുന്നു മാടുകള്‍ മരണവും കാത്ത് .
ജീവിത ഭാരവും പേറി നിന്നോടൊപ്പം
സഞ്ചരിച്ച സഹയാത്രികന്‍ ....
നാളെയവന്‍ നിങ്ങള്‍ തന്‍ നാവിലെ ജിഹ്വാജലം.
നിറയാത്ത കണ്ണുകള്‍ പിഴിക്കാത്ത ഉന്നം,
അതു തന്നെ നീ നല്‍കും സ്നേഹസമ്മാനം.
ഓര്‍ക്കുക;മര്‍ത്ത്യാ ,നീയുമിതുപോലെ പണമാകും
യജമാനന്‍ തന്‍ അടിമ മാത്രം.
ഒരിക്കല്‍ ഉയരും കോടാലികള്‍ നിനക്കു നേരെ
ചിതറും ചുവന്ന ചോര.
ഒരിറ്റു ദാഹജലത്തിനായ്‌ പിടയുമ്പോള്‍ -
നീയുമറിയുമാ പ്രാണവേദന.
വാഴ്ത്തുന്നു നീ ആധുനികതയെ ...
നെഞ്ചോടു ചേര്‍ക്കുന്നു ആഗോള ഗ്രാമത്തെ...
ഒതുങ്ങുന്നു നീയ്യും നിന്നിലേക്ക്‌,
ലോകമൊരു ഗ്രാമത്തിലേക്കെന്നപോലെ .
അറിയുന്നുവോ മാനുജ..... നീ കൈവിടും മൂല്യങ്ങള്‍
കാണുന്നുവോ സ്നേഹത്തിന്‍ കണിക വറ്റി മരിച്ച മനസ്സുകളെ...
കൂട്ടുന്നു ഞാന്‍ നിന്നെയുമെന്നോടൊപ്പം
നിന്‍റെ, ദുഷിച്ച ലോകത്തിന്‍ ‘ഭംഗി’ കാണാന്‍
നോക്കൂ പറക്കുന്ന പരുന്തിനെ
ആ ദാരിദ്രനാണവന്‍റെ ഉന്നം
തക്കം കിട്ടിയാല്‍ അവന്‍റെ ജീവനും സ്വത്തും
റാഞ്ചി പറക്കുന്ന ധനാട്യനവന്‍ .
കാണൂ തൂങ്ങുന്ന കൊലക്കയറുകള്‍ ,
നാളെയതൊരു കര്‍ഷകന്‍റെ കണ്‍ണ്ടാഭരണമാകും.
കരയൂ നീയാ കാഴ്ച്ച കണ്ടു.......
അവിടെയൊരു നാരിയെ തഴുകി തലോടുന്ന-
വശ്യമാം കാമാസക്തി കണ്ടു.
കേള്‍ക്കു.... വിശപ്പടക്കാന്‍ കരയുന്ന പിഞ്ചു വയറിന്‍റെ വേദന
കാണൂ.... നിന്‍ സഹയാത്രികന്‍ തന്‍
വിരൂപമാം മുഖത്തെ മനോജ്ഞമാം മുഖംമൂടി.
കഴിയുമോ മാനുജാ നിനക്കിനിയും പുകഴ്ത്തുവാന്‍
ക്രൂരമാം നിന്‍ സ്വന്തമാഗോളഗ്രാമത്തെ?
യാഗശാലയില്‍ ധനദേവന്‍റെ പ്രീതിക്കായ്‌
ഒരിക്കല്‍ നീയും കുരുതി ചെയ്യപ്പെടും.
പ്രാണന്‍റെ താളം നിലയ്ക്കും മുന്‍പ്
പകരൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായ്‌ .......
മനസാക്ഷിയാം വിളക്ക് പ്രഭചൊരിഞൊടുങ്ങും വരെ
ചൊരിയൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായി...
അറിയട്ടെയവരും മനുഷ്യമേധത്തിന്‍റെ
ക്രൂരമാം ഭീകരനൊമ്പരത്തെ....