Thursday, December 30, 2010

സ്വന്തം ചോര ചതിച്ച നിമിഷം

അവളെ ഞാനെത്ര ഇഷ്ടപെടുന്നെന്നറിയാന്‍
ഒരിക്കലവളെന്‍ ഹൃദയത്തില്‍ കയറി.
രക്തച്ചുവപ്പിനാല്‍ മൂടിനിന്നിരുന്നോര -
ഹൃദയത്തിന്റെ ജങ്ങ്ഷനില്‍,
സൌഹൃദത്തിന്‍റെ മഞ്ഞ സിഗ്നലായിരുന്നു
അവള്‍ കണ്ടത്‌.
നിറഞ്ഞൊഴുകിയിരുന്ന രക്തത്തുള്ളികള്‍ക്കിടയില്‍,
തൊട്ടുമുകളില്‍ കത്തിയിരുന്ന
പ്രണയത്തിന്റെ ചുവപ്പവള്‍ കണ്ടതേയില്ല.....
സ്വന്തം ചോര തന്നെയെന്നെ ചതിച്ച നിമിഷം.



Sunday, December 12, 2010

ഒരു കവിയുടെ ഓര്‍മ്മക്ക് ....

ഇന്നലെ ആ പാതയോരം വിജനമായിരുന്നു.
അന്ജാതനൊരുവന്‍ , മാളമില്ലാത്ത പാമ്പ്,
സൂര്യനു താഴെ ,മറകളില്ലാതെ ,
ആ വീഥിയിലൂടെ പോയ പഥികര്‍ക്കെല്ലാം
ഒരു കാഴ്ച്ചയായ്‌ കിടപ്പുണ്ടായിരുന്നു....
കാക്കിയിട്ടവന്റെ കാരുണ്യം ആശുപത്രിയിലെത്തിച്ച
ആ ദേഹത്തില്‍ ബാക്കിയായത്
കവിതാസ്വരൂപനായ ദേഹി മാത്രം........
കുപ്പായത്തിനിടംകൈമടക്കിലെ കീറ കടലാസ്സിലെ
അക്ഷരക്കൂട്ടുകള്‍ വിളിച്ചലറി ഞാന്‍ കവി, അയ്യപ്പന്‍...
വേട്ടയാടിയിരുന്ന വേടന്റെ അമ്പിനിരയായവന്‍ ...

Tuesday, December 7, 2010

വിസ്മൃതി

നിറവാര്‍ന്ന മഴയില്‍,നിറമാര്‍ന്ന വഴിയില്‍
നിറഞ്ഞ മിഴിയോടെ ;ഞാനെന്‍ ജീവിതത്താളുകള്‍
മറിച്ചൊരാ സന്ധ്യയില്‍ ,കണ്ടു ഞാന്‍
മൃതിയടയാന്‍ വെമ്പുമൊരായിരം ഓര്‍മ്മകളെ.
ആദ്യാശ്രയത്തിന്‍റെ പെരുവിരല്‍ വിട്ടന്നാ-
മുറ്റത്തു വീണന്നുറക്കെ കരഞ്ഞതും,
ചിറകിന്നടിയിലഭയം തന്ന പൊന്നമ്മതന്‍
മാറിന്‍റെ ചൂടേറ്റുറങ്ങീതും ,
പൊട്ടിപ്പൊളിഞൊരാ കുളക്കടവിന്‍റെ താഴത്തു
കൂട്ടുകാര്‍ക്കൊപ്പം മുങ്ങാം കുഴിയിട്ടതും ,
പൂത്തുമ്പികള്‍ പാറിപ്പറക്കുന്ന പാടത്തു
കറുക നാമ്പിനാല്‍ അവളെന്‍ കണ്‍തടം  നനച്ചതും
മൃതിയടയാന്‍ വെമ്പുമൊരോര്‍മ്മയായ്‌
അണിഞ്ഞു നില്‍പ്പൂ  എന്‍ മാനസ്സക്കൂട്ടിലായ്‌...
പിന്നീടൊരുപുലരിയില്‍ പിന്നിലുടഞൊരാ
മണ്‍ കുടവും,നാളുകള്‍ക്കപ്പുറം രണ്ടായി -
കുഴയ്ക്കേണ്ടി വന്നൊരാ  ബലിചോറുരുളയും
അനാധമാക്കിയെന്‍റെ  ഓര്‍മ്മത്താളുകളെ....
വിസ്മൃതിയിലാണിന്നു ഞാന്‍ ,
സുദീര്‍ഘമായൊരു വിസ്മൃതിയില്‍.....
തെളിയാതെയണഞൊരെന്‍ ബാല്യവും ,
ചൂടാതെ പോയൊരെന്‍ യൗവന മാല്ല്യവും
ഏകനാക്കിയെന്നെയിന്നാ വിസ്മൃതി തന്‍ താഴ്വരയില്‍.
അറിയുന്നു ഞാനിന്നു,
വിസ്മൃതി മൃതിയേക്കാള്‍ ഭയാനകമെന്നു .
ഒരു നിമിഷത്തിന്‍ വേദന മൃതിയെങ്കില്‍,
ഒരു ജന്മത്തിന്‍ നൊമ്പരമീ വിസ്മൃതി ! !
ഇന്നോരീ സന്ധ്യയില്‍ പിന്നിലേക്കായ്‌ മറിക്കുന്ന
താളിലെന്‍ സ്മൃതി മരിക്കുന്നു .
ഈ ഇരവിന്‍റെ തണുപ്പില്‍ ഇനി
ഞാന്‍ മറിക്കുന്നൊരെന്‍ അവസാന താളില്‍-
ഒലിച്ചിറങ്ങുമൊരു മഴത്തുള്ളിയായ്‌
ഞാനുമിനി വിസ്മൃതിയിലേക്ക്

Thursday, October 21, 2010

എന്‍റെ പ്രണയം

എന്‍റെ തൂലികത്തുബിലൂടൂര്‍ന്നു വീഴുന്ന
ഓരോ വാക്കുകളും നെഞ്ചോടു ചേര്‍ക്കുന്ന
നോവിന്‍റെ നനവാണു എന്‍റെ പ്രണയം......
ഹൃദയത്തുടിപ്പിന്‍റെ താളമാം കവിതയായ്‌
എന്നും അതെന്നില്‍ ഉറങ്ങി കിടക്കും......... 


Wednesday, October 20, 2010

കുറ്റവാളി

ഞാന്‍ ഒരു പാവം കുറ്റവാളി
ഒരു ജീവ പര്യന്തക്കാരന്‍.
ചെയ്ത കുറ്റം; വെറും മോഷണം.
പരാതിക്കാരി എന്‍റെ പ്രണയിനി.
മോഷണ വസ്തു അവളുടെ ഹൃദയവും.
കാക്കിയിട്ടവന്‍റെ ഭേദ്യങ്ങള്‍ക്ക്
തൊണ്ടി മുതലിന്‍റെ തുണ്ടു പോലും  കിട്ടിയില്ല.
ഉരുണ്ടിറങ്ങിയ ലാത്തികടിയില്‍,
എന്റെ ഹൃദയത്തിനോപ്പം,
ആ ഹൃദയവും ചതഞ്ഞരഞ്ഞതവരറിഞ്ഞില്ല.


Monday, September 20, 2010

ഘനശ്യാമവര്‍ണ്ണാ വരൂ!

ഘനശ്യാമവര്‍ണ്ണാ വരൂ!
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം
ഘനശ്യാമവര്‍ണ്ണാ വരൂ.
ജീവിതയോധനപോര്‍ക്കളത്തില്‍ വന്നു
കൈകാല്‍ കുഴഞ്ഞുഴലുമഭിനവപാര്‍ത്ഥന്മാര്‍ക്കു
നവ്യമാം ഗീതാമൃതം പകര്ന്നേകുക
ഒരു പുതിയ ജീവിത മന്ത്രമേകീടുക
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം.
വിശ്വം മുഴുവന്‍ ജയിച്ചു തനിക്കുമേല്‍
യാതോന്നുമില്ലെന്നഹംങ്കരിക്കുമ്പോഴും
നൊന്തു പ്രസവിച്ച കുഞ്ഞിനെ ,കമ്പോള-
വസ്തുവാക്കീടുന്നു പശിയടക്കീടുവാന്‍
സോദരിമാര്കളെ ചീന്തിയെറിയുന്നു
സോദരന്മാരുടെ കണ്ട്ടമറുക്കുന്നു.
അമ്മയെപ്പോലും ഹനിക്കാന്‍ തുനിയുന്നു
മാനുഷാകാരം ധരിച്ച കാപാലികര്‍.
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചുപോയ്‌
നീതിയും ന്യായവും എങ്ങോ മറഞ്ഞു പോയ്‌
ത്യാഗവും കരുണയും പാഴ്കിനാവായി പോല്‍
സ്നേഹം വെരുമൊരഭംഗിവാക്കായിപോല്‍
പുഞ്ചിരിച്ചീടുന്ന പൂവിലും വഞ്ചന
നന്‍മധുവിന്റെ മാധുര്യത്തിലും വിഷം
സര്‍വ്വവും,മായയാണെന്ന മഹാതത്വം
സര്‍വ്വവും ‘മായ’ മാണെന്ന് തിരുത്തുന്നു.
ദുഷ്ടനാം കാളിയന്‍ വീണ്ടും ഫണം പൊക്കി
നൃത്തമാടുന്നു പ്രപഞ്ച കാളിന്ദിയില്‍.
ഒട്ടുമേ കോലം കളയാതെ, കാളിയ-
മര്‍ദ്ദക രൂപം ധരിച്ചു വന്നീടുക!
ഏതു നഗരത്തെ കുടയായ്‌പ്പിടിച്ചു നീ
വിശ്വ വിനാശ മഹാമേരി നേരിടും?
ഏതൊരു കൈതവപൈതലായ്‌ മാറിനീ
മുപ്പാരിടം മൂന്നടിയാലളന്നിടും
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം.

Tuesday, August 24, 2010

ലൗവ്‌ അറ്റാക്കട് ഹാര്‍ട്ട്

കഠിനമായ നെഞ്ചുവേദന,
ഡോക്ടര്‍ എക്സ്റെ എടുക്കാന്‍ പറഞ്ഞു.
ഭംഗിയേറും ആ എക്സ്റെ ഷീറ്റില്‍ നോക്കി
ഡോക്ടറും അത്ഭുതം കൂറി....
പൊട്ടി തകര്‍ന്ന കണ്ണാടി കണക്കെ
ഹൃദയത്തിന്റെ ആയിരം ചീളുകള്‍.
ഓരോന്നിലും അവളുടെ മുഖം മാത്രം....
പേഷ്യന്റ് പ്രൊഫൈലില്‍ ഡോക്ടര്‍ എഴുതി
“ലൗവ്‌ അറ്റാക്കട് ഹാര്‍ട്ട്



Saturday, August 7, 2010

വിട ചൊല്‍ക മനസ്സേ......

വിട ചൊല്‍ക മനസ്സേ......
നിന്നെയിനിയും ചുമക്കുവാനെനിക്ക് വയ്യാ.....
നീ കണ്ട സ്വപ്നവും നിന്റെ താളങ്ങളും
ഇനിയും തുടിക്കില്ലെന്‍ പഞ്ചഭൂതങ്ങളില്‍.......
വേരറ്റു പോകുക ഓര്‍മകളെ,
നിങ്ങള്‍ വേദന തന്‍ കളിക്കൂട്ടരല്ലോ.....
കരയുവാന്‍ ഇനി നേരമില്ല ........
കാരണം,
മനസ്സിന്റെ ‘അപ’ താളം നിലച്ചുപോയി
പോട്ടിചിരിക്കട്ടെ ഇനിയെങ്കിലും ഞാന്‍
കാലം ചോര്‍ത്തി കളഞ്ഞ ആ താളത്തെയോര്‍ത്തു..........



Saturday, July 17, 2010

അറിയുക നീ സഖി

വാക്കുകല്കിടയില്‍ വാചാലതകള്‍കിടയില്‍
പ്രണയം സൂക്ഷിച്ച കൂട്ടുകാരി......
പറയാന്‍ കൊതിച്ചത് കേട്ടുനിന്നിട്ടും
കരയാന്‍ വിധിച്ചവനാണ് ഞാന്‍.......
നീ കരയാതിരിക്കാന്‍ വേണ്ടി.
ഒന്നറിയുക നീ സഖി.......
ഏകാന്തതയുടെ ഇടനാഴികളില്‍
പ്രണയിച്ചിരുന്നു , നിന്നെ ഞാനും
ഒരുപക്ഷെ നീപോലുമാറിയാതെ.



Sunday, June 27, 2010

പിരിയുന്ന ബന്ധങ്ങള്‍

ഇന്നു കണ്ടു നാളെ പിരിയുന്ന ബന്ധങ്ങളെ
എന്തിനു നിയെന്നെ പരിചയിച്ചു?
എന്തിനെന്നെ നീ സ്നേഹിച്ചു, നയിച്ചു?
മനസ്സിന്റെ മാന്ത്രികക്കുട്ടിലൊരുപാടു ദുഖ-
സ്മരണളെകി മറയുവാനോ?
കാലമേ . . .
മനുഷ്യ ബന്ധങ്ങളെ മായ്ക്കുവാനാണോ നിന്‍ ധൃതി.



നീ വീണ്ടും വരികയില്ലേ?

എന്‍ ഓര്‍മ്മതന്‍ മഞ്ഞുതുള്ളികളില്‍
ഓരോ തുള്ളിയും നിനക്കായ്‌ കാത്തു വച്ചു
നിനക്കായ് മൊഴിഞ്ഞ എന്‍ സ്വരത്തെ
എന്തിനായ് നീ മൂകമാക്കി ?
നിന്‍ മൌനങ്ങള്‍ എന്‍ മനസ്സില്‍ തേങ്ങലുകളായ്‌
ആ തേങ്ങലുകള്‍ സ്നേഹത്തിന്‍
മഞ്ഞുതുള്ളിയായ്‌ എന്നില്‍ പെയ്തിറങ്ങി
എന്‍ സ്വപ്നങ്ങള്‍ക്ക്‌ മഴവില്‍ നിറങ്ങളേകി
ഉള്ളില്‍ വേദന തന്‍ വിത്തുപാകി
ഏതു ഘനപാളികളില്‍ നീ പോയ്മറഞ്ഞു ?
എന്‍ സ്വപ്നങ്ങള്‍ക്കു കുളിരേകുവാന്‍
നീ വീണ്ടും അണയുകയില്ലേ ?
സ്നേഹര്‍ദ്രമാം എന്‍ വിപഞ്ചിക മയങ്ങി
നീ വീണ്ടും വരികയില്ലേ ? ? ? 
എന്‍ വിപഞ്ചികയ്ക്കു ശ്രുതിചേര്‍ക്കുവാന്‍ .



വേര്‍പാടിന്‍റെ വേദന

ഒരു പെരുവഴിയംബലത്തിനാലിനാലിന്‍തറയിലായ്‌ ഞാനുറങ്ങിടവേ......
എന്‍ നെറുകയില്‍ പൊഴിഞ്ഞു വീണാ-
ലിലതന്‍ താളം ദൃശ്യമാക്കി നിന്നെയെന്റെ മുന്‍പില്‍
നിന്‍ തൂമന്ദ്‌ഹാസത്തിന്‍ ചന്ദ്രാഭയെന്നെ
അനുഘമിപിച്ചു നിന്‍റെ പാതയില്‍...
നിനക്ക് പിന്നില്‍ പിച്ച വച്ച പാദങ്ങള്‍ 
ഭൂതകാലത്തിന്‍ സ്മൃതികളായ്മായവേ
നിന്‍ നിഴലിനെ സ്വന്തമാക്കി ഞാനെത്തി 
വര്‍ത്തമാനത്തിന്‍ വിശാലമാം മുറ്റത്ത്‌.
പിന്നീട് നിന്നെ അനുഗമിച്ച പാതയില്‍
ഒരു വഴിവിളക്കായ് വെളിച്ചമേകി നീ എനിക്കായ്.
ഇന്നുമോര്‍ക്കുന്നു ഞാന്‍, നാം കോര്‍ത്ത കൈയ്യിലുര്‍ന്നു
വീണ മഴതുള്ളിതന്‍ കുളിരും
തഴുകി തലോടിയ പൂങ്കാറ്റുതന്‍ സുഗന്ധവും....
ഒടുവിലൊരു നാള്‍ കാലമൊരു പേമാരിയായ്‌ കലിതുള്ളിയപ്പോള്‍
നീ വിറകൊണ്ടതും കോര്‍ത്ത കൈയ്യഴിച്ചകന്നതും
അച്ഛന്റെ മാറിന്‍ ചൂടേറ്റു പറന്നകന്നതും
മറന്നില്ല ഞാന്‍ പ്രിയേ ഇന്നെവരേക്കും
ആ സന്ധ്യയില്‍ ഒരു പനിനീര്‍ പൂവു
നല്‍കി നീയെന്നെ വിട്ടുപിരിഞ്ഞപ്പോള്‍ അറിഞ്ഞു ഞാനാ- 
പനിനീര്‍ പൂവുതന്‍ മുള്ളിലെ ഘോരമാം വേദന.


നന്ദി സര്‍ജി....... നന്ദി

പരിചയമുണ്ട് നിന്നെയെനിക്ക്
ഒരുനാള്‍ നിന്‍ കൊമ്പും ചില്ലയും
അറൂത്തെടുക്കാന്‍ വന്നവന്‍ ഞാന്‍ .
അന്നെനിക്ക് നീയെന്‍ അന്നം
ഇന്നെനിക്ക് നീയെന്‍ ദൈവം
അന്ന് ഞാനൊരു സാധാ മനുജന്‍
വെട്ടരുതെന്നോതുകയും വെട്ടിക്കൂട്ടുകയും ചെയ്തവന്‍
എന്നാല്‍ മാറി കഥയിന്നു ........
സര്‍ജി പറഞ്ഞു നീയാണ് (മരമാണ്)
നമ്മുടെ ആശയം(ഐഡിയ)
വാടി തളര്‍ന്ന നിന്നെക്കാട്ടി...
നിന്‍ മുറിഞ്ഞ ദേഹം കാട്ടി...
സര്‍ജി അലറി “ഇനിയും കടലാസ്സോ”
ലോകം കേട്ട് നടുങ്ങി പിന്നെ
ഒപ്പം കൂടി സര്‍ജിക്കൊപ്പം.
തടിയില്‍ നിന്നും ശിഖിരം പോലെ
വളര്ന്നുപെരുകി ആശയങ്ങള്‍....
പണ്ടു ഞാനൊരു മരംവേട്ടുക്കാരന്‍.
മഴുവേന്തും തനി മാനുജന്‍.
എന്നാല്‍ ഇന്ന് ഞാനൊരു പ്രകൃതിസ്നേഹി
നന്ദി സര്‍ജി .. നന്ദി
പണ്ടൊരുപാടുപേര്‍ ഇറങ്ങിത്തിരിച്ചു
വേരുകള്‍ അടരാതിരിക്കാന്‍
ശിഖിരങ്ങള്‍ ഇടരാതിരിക്കാന്‍
തോറ്റുമടങ്ങി വാല് മടക്കി
പക്ഷേ സര്‍ജി ജയിച്ചു അവിടെ.....
വേരുപിടിച്ചു മരവും ‘ആശയവും’....
കണ്ടുപഠിച്ച് ബുദ്ധി ഉദിച്ച്
പലരും പലതും ചെയ്യാന്‍ നോക്കി
ചിലര്‍ ഓടിക്കൂടി കടവക്കൂട്ടില്‍
വിളിച്ചു പറഞ്ഞു “സേവ് ടൈഗെര്‍സ്”
മറ്റു ചിലര്‍ വാരിയെടുത്തു തെരുവിന്‍ മക്കളെ
പകരാന്‍ നോക്കി ഇത്തിരി വിദ്യ
നന്ദി സര്‍ജി .. നന്ദി
ഉയരട്ടെ വന്‍ വ്യവസായങ്ങള്‍
ഒപ്പം നല്ലൊരു ജനജീവിതവും
ആര്‍ത്തുവിളിക്കും ജനതയ്ക്കൊപ്പം
ഞാനും ശബ്ദമുയര്‍ത്തുന്നു
“വാട്ട് ആന്‍ ഐഡിയ സര്‍ജി”


ആ നല്ല കാലം

മോഹിച്ചുപോയേറെ ഞാന്‍ മറ്റെന്തിനെക്കാള്‍
ആശിച്ചുപോയേറെ ഞാന്‍ നീയെന്റെയെന്നു
ഓര്‍ക്കുന്നു ഞാന്‍;നിന്നെ ആദ്യമായ്‌ കണ്ട നാള്‍,
ആര്‍ത്തുചിരിച്ചോരാ നിമിഷങ്ങളും
പിന്നെ പൊട്ടികരഞൊരാ പോട്ടദിനങ്ങളും
അറിയുന്നു നീയും നീ തന്ന സ്നേഹവും
വാര്‍മഴകാലത്തെ മഴ്വില്ലുപോലെന്നു.....
കരയുന്നു സ്വന്തമേ ഞാന്‍ നിന്നെയോര്‍ത്തു......
പതറുന്നു പ്രിയയേ എന്‍ ജീവതാളം
അല്ലയോ കാലമേ തിരിച്ചു നീ നല്‍കുമോ
കളിയും ചിരിയും കരച്ചിലുമാകിയ
ആ നല്ല കാലം
എന്നും മനം കൊതിക്കുന്ന ആ നല്ല കാലം.............


രാത്രിമഴപോലെ..................

ഇരുളിന്‍റെ മറവില്‍ മഴയോലിക്കുന്നു.......
രാവിന്‍റെ മാറില്‍ മഞ്ഞുറക്കുന്നു
സമര്‍ത്ഥയാണു നീ ധരണീ .. അതിസമര്‍ത്ഥ.......
ഉള്ളിളനപോട്ടിയോഴുകുന്ന പ്രണയമാണവള്‍ക്ക്
സ്വന്തമാകിലെന്നറിഞ്ഞെട്ടും ഒത്തുചേരില്ലെന്നുറച്ചിട്ടും
മനസ്സറിയാതെ പ്രണയിച്ചവള്‍ ആരെയൊ,
ഇന്നു കരയുകയാനവള്‍ മറ്റാരുമറിയാതെ....
എന്‍റെ ജനലഴിക്കുള്ളിളുടെ ഞാനറിയുന്നു ആ മഴയനക്കങ്ങള്‍
വ്യര്‍ത്ഥമാനെന്നറിഞ്ഞിട്ടും സഖീ
എന്തിനായിരുന്നു നീ മോഹിച്ചു പോയത്......
അറിയിലെനിക്ക് അവള്‍ക്കൊപ്പം ചേര്‍ന്നുകരയണോയെന്നു
ഒന്നോര്‍ത്താല്‍ ഞാനും അതുപോലെയല്ലേ........
ഒരിക്കലും സ്വന്തമാകില്ലുന്നുറപ്പുള്ള നക്ഷത്രത്തിനെ പ്രണയിക്കുന്നവന്‍
ഒരിക്കല്‍ ഞാനുമൊരു രാത്രിമഴയായ്‌ പെയ്തിറങ്ങേണ്ടിവരും.....
മറ്റാരും കാണാതെ .............

മനുഷ്യമേധം

ദാ, പോകുന്നു മാടുകള്‍ മരണവും കാത്ത് .
ജീവിത ഭാരവും പേറി നിന്നോടൊപ്പം
സഞ്ചരിച്ച സഹയാത്രികന്‍ ....
നാളെയവന്‍ നിങ്ങള്‍ തന്‍ നാവിലെ ജിഹ്വാജലം.
നിറയാത്ത കണ്ണുകള്‍ പിഴിക്കാത്ത ഉന്നം,
അതു തന്നെ നീ നല്‍കും സ്നേഹസമ്മാനം.
ഓര്‍ക്കുക;മര്‍ത്ത്യാ ,നീയുമിതുപോലെ പണമാകും
യജമാനന്‍ തന്‍ അടിമ മാത്രം.
ഒരിക്കല്‍ ഉയരും കോടാലികള്‍ നിനക്കു നേരെ
ചിതറും ചുവന്ന ചോര.
ഒരിറ്റു ദാഹജലത്തിനായ്‌ പിടയുമ്പോള്‍ -
നീയുമറിയുമാ പ്രാണവേദന.
വാഴ്ത്തുന്നു നീ ആധുനികതയെ ...
നെഞ്ചോടു ചേര്‍ക്കുന്നു ആഗോള ഗ്രാമത്തെ...
ഒതുങ്ങുന്നു നീയ്യും നിന്നിലേക്ക്‌,
ലോകമൊരു ഗ്രാമത്തിലേക്കെന്നപോലെ .
അറിയുന്നുവോ മാനുജ..... നീ കൈവിടും മൂല്യങ്ങള്‍
കാണുന്നുവോ സ്നേഹത്തിന്‍ കണിക വറ്റി മരിച്ച മനസ്സുകളെ...
കൂട്ടുന്നു ഞാന്‍ നിന്നെയുമെന്നോടൊപ്പം
നിന്‍റെ, ദുഷിച്ച ലോകത്തിന്‍ ‘ഭംഗി’ കാണാന്‍
നോക്കൂ പറക്കുന്ന പരുന്തിനെ
ആ ദാരിദ്രനാണവന്‍റെ ഉന്നം
തക്കം കിട്ടിയാല്‍ അവന്‍റെ ജീവനും സ്വത്തും
റാഞ്ചി പറക്കുന്ന ധനാട്യനവന്‍ .
കാണൂ തൂങ്ങുന്ന കൊലക്കയറുകള്‍ ,
നാളെയതൊരു കര്‍ഷകന്‍റെ കണ്‍ണ്ടാഭരണമാകും.
കരയൂ നീയാ കാഴ്ച്ച കണ്ടു.......
അവിടെയൊരു നാരിയെ തഴുകി തലോടുന്ന-
വശ്യമാം കാമാസക്തി കണ്ടു.
കേള്‍ക്കു.... വിശപ്പടക്കാന്‍ കരയുന്ന പിഞ്ചു വയറിന്‍റെ വേദന
കാണൂ.... നിന്‍ സഹയാത്രികന്‍ തന്‍
വിരൂപമാം മുഖത്തെ മനോജ്ഞമാം മുഖംമൂടി.
കഴിയുമോ മാനുജാ നിനക്കിനിയും പുകഴ്ത്തുവാന്‍
ക്രൂരമാം നിന്‍ സ്വന്തമാഗോളഗ്രാമത്തെ?
യാഗശാലയില്‍ ധനദേവന്‍റെ പ്രീതിക്കായ്‌
ഒരിക്കല്‍ നീയും കുരുതി ചെയ്യപ്പെടും.
പ്രാണന്‍റെ താളം നിലയ്ക്കും മുന്‍പ്
പകരൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായ്‌ .......
മനസാക്ഷിയാം വിളക്ക് പ്രഭചൊരിഞൊടുങ്ങും വരെ
ചൊരിയൂ നറു വെളിച്ചം മറ്റുള്ളവര്‍ക്കായി...
അറിയട്ടെയവരും മനുഷ്യമേധത്തിന്‍റെ
ക്രൂരമാം ഭീകരനൊമ്പരത്തെ....